*കാവനൂർ:* ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും അപൂർവ നേട്ടം സ്വന്തമാക്കി മലപ്പുറം കാവനൂർ സ്വദേശിയും എഞ്ചിനീയറുമായ ഷെബീർ മഠത്തിൽ. പ്രശസ്തമായ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (Worldwide Book of Records) ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഷെബീർ നാടിന് അഭിമാനമായി മാറിയത്.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഈ രണ്ടു വിഭാഗങ്ങളിലും ഒരേസമയം റെക്കോർഡ് നേടുന്നത്.
അപൂർവ റെക്കോർഡ് നേട്ടങ്ങൾ:
ഹിപ്നോട്ടിസം: “Successfully Demonstrating Arm Catalepsy and Hypnotic Glove Anaesthesia During a Flame Touch Demonstration on Arms” എന്ന വിഭാഗത്തിലാണ് ആദ്യ റെക്കോർഡ്.
മെന്റലിസം: “Telekinesis Mentalism Effect on a Bottle and Spectacles and Solving Handcuff Puzzles in Sequence” എന്ന വിഭാഗത്തിൽ രണ്ടാമത്തെ റെക്കോർഡും സ്വന്തമാക്കി.
കാവനൂർ സ്വദേശികളായ മുഹമ്മദലിയുടെയും സാറാബിയുടെയും മകനാണ് ഷെബീർ മഠത്തിൽ. കോഴിക്കോട് പത്മീയ ഇന്റർനാഷണൽ അക്കാദമിയിൽ ഗുരുനാഥനായ ശരീഫ് മാസ്റ്ററുടെ കീഴിൽ നിന്ന് ഹിപ്നോട്ടിസവും മെന്റലിസവും അഭ്യസിച്ച ഷെബീർ പിന്നീട് സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റായി മാറുകയായിരുന്നു.
കോഴിക്കോട് എക്സ്പ്ലോർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്തിൽ നിന്ന് ഷെബീർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
വ്യത്യസ്തവും സങ്കീർണ്ണവുമായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഷെബീറിന്റെ ഈ ഇരട്ട റെക്കോർഡ് നേട്ടം കാവനൂരിനും മലപ്പുറം ജില്ലയ്ക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
0 Comments