LATEST

6/recent/ticker-posts

Header Ads Widget

ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം നിന്ന പൊതുപ്രവർത്തകനെ വേദിയിൽ ക്ഷണിച്ചുവരുത്തി അപമാനിച്ചു, ആപത്തുഘട്ടത്തിൽ കൂടെ നിന്ന അദ്ദേഹത്തെ കൂവിവിളിച്ചത് അപരിഷ്കൃതത്വം; രമേശ് ചെന്നിത്തല



തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി ഒരുക്കിയ ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ പ്രസംഗിച്ച ടി സിദ്ധിഖ് എംഎൽഎയെ സിപിഎം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടൗൺഷിപ്പ് പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ അദ്ദേഹം വിമർശിച്ചു. എംഎൽഎയെ അപമാനിച്ചത് അപരിഷ്കൃതത്വമാണ് എന്നായിരുന്നു ചെന്നിത്തലയുടെ വിമർശനം. ദുരന്തമുഖത്ത് രാപ്പകലില്ലാതെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒതുപ്രവർത്തകനായ അദ്ദേഹത്തെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചത് ജനാധിപത്യ കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്നാണ് ചെന്നിത്തല പ്രതികരിച്ചത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ കണ്ണും കാതുമായി നിന്ന വ്യക്തിയാണ് ടി. സിദ്ധിഖ്. ആപത്തുണ്ടായ സമയം അവർക്കൊപ്പം നിന്ന അദ്ദേഹത്തെ ഔദ്യോഗിക വേദിയിൽ സി പി എം പ്രവർത്തകരെക്കൊണ്ട് കൂവി വിളിച്ചത് അങ്ങേയറ്റം അപരിഷ്കൃതത്വമാണ്. അതിജീവനത്തിന്റെ വേദികളിൽ പോലും സിപിഎം രാഷ്‌ടീയം കലർത്തുകയാണ്. രാഷ്ട്രീയം നോക്കാതെ ദുരന്തമുഖത്ത് ഒന്നിച്ച് നിൽക്കുകയാണ് മലയാളികൾ ചെയ്യാറ്. എന്നാൽ സിപിഎം ആ അന്തസ് കാണിക്കുന്നില്ല. ഈ നടപടിയെ ജനാധിപത്യ കേരളം ശക്തമായി അപലപിക്കും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിന് തക്ക മറുപടി കൊടുക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന വേദിയിൽ വെച്ച് തനിക്ക് നേരെയുണ്ടായ കൂവൽ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് എംഎൽഎ പറഞ്ഞു. ദുരിതബാധിതരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്. സി പി എം പ്രവർത്തകരാണ് കൂവി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാർ എന്നാൽ എല്ലാവരുടേതുമാണ്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയിൽ ഒരു തരത്തിൽ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും ടി സിദ്ദിഖ് പറഞ്ഞിരുന്നു. അതേസമയം വൽ ആസൂത്രിതമാണെന്ന് സംശയമുണ്ട് എന്നും അദ്ദേഹത്തെ പ്രതികരിച്ചു.

ദുരന്ത ബാധിതർക്ക് വേണ്ടി സർക്കാർ വയനാട് ടൗണ്‍ഷിപ്പിൽ നിർമിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ വെച്ച് ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു സദസിൽ നിന്നും കൂവൽ ഉയർന്നത്. പിന്നീട് ടി സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളി ഉണ്ടായി. എന്നാൽ സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചതെന്നും ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കുമെന്നും ടി സിദ്ദിഖ് പ്രസംഗത്തിൽ പറഞ്ഞു. ഇന്നലെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചടങ്ങിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് സഹായം നൽകരുതെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു ഈ സമയം വലിയ കയ്യടി ഉണ്ടാവുകയും ചെയ്തു.

Post a Comment

0 Comments