സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സെപ്തംബർ ഒഴികെ ജൂലായ് മുതൽ ഡിസംബർ വരെ കെ.എസ്.ഇ.ബിക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചത്
▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂
ഡിസംബർവരെ ഉയർന്ന വിലയ്ക്ക് ഹ്രസ്വകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയിരുന്നു, ഇതിൽ തെളിവെടുപ്പ് നടത്തിയ കമ്മിഷൻ, കൂടുതൽ കണക്കുകൾ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. കണക്കുകളും മറ്റ് വിശദാംശങ്ങളും കെ.എസ്.ഇ.ബി ഇന്ന് കമ്മിഷന് സമർപ്പിച്ചു. ഇത് പരിശോധിച്ചശേഷമാണ് കമ്മിഷൻ ഉത്തരവ്.അതേസമയം സംസ്ഥാനത്ത് രാത്രിയിലെ വൈദ്യുതി നിയന്ത്രണത്തിൽ നിലവിലെ സ്ഥിതി തുടരും. ജൂൺ 16 മുതൽ 30 വരെയാണ് രാത്രിയിൽ 30 മിനിട്ട് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കേരളത്തിനു പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിലും ആഭ്യന്തര ഉത്പാദനത്തിലും കുറവ് വന്നതിനെത്തുടർന്നായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. പുറത്തുനിന്ന് വൈദ്യുതി ലഭ്യമായ ദിവസങ്ങളിൽ നിയന്ത്രണം വേണ്ടിവന്നിരുന്നില്ല. ചില ദിവസങ്ങളിൽ 15 മിനിട്ട് മാത്രമായിരുന്നു നിയന്ത്രണം. കഴിഞ്ഞ ശനിയാഴ്ച ഒന്നിലധികം തവണയായി ഒരു മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. വ്യാപകമായി മഴ ലഭിച്ചതുകൊണ്ടും പവർ എക്സ്ചേഞ്ചിൽ നിന്നും ആവശ്യമായ വൈദ്യുതി ലഭ്യമായതിനാലും ഞായറാഴ്ച നിയന്ത്രണം വേണ്ടിവന്നില്ല. ഇതേ ക്രമീകരണമാവും തുടർന്നും ഉണ്ടാവുക.
*ഒന്നും മിണ്ടാതെ കറന്‍റ് കട്ട് വേണ്ട, കെഎസ്ഇബിക്ക് വിമർശനം; ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ*
▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഒരു മണിക്കൂർ മുമ്പെങ്കിലും ലോഡ് ഷെഡ്ഡിങ് വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു.
▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂
മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്. അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം.
മുൻ വർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയതെന്ന് കെഎസ്ഇബി പറയുന്നു. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുകയും വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു.
0 Comments